സന്താപചിന്തകള്‍

സമാനഹൃദയന്മാര്‍
ഹൃദയങ്ങള്‍ പങ്കുവച്ചു!
സങ്കുചിതമനസ്കന്മാര്‍
സന്താപചിന്തകള്‍
സദ്യകളില്‍ വിളമ്പി!
ലോലങ്ങളായ മനസ്സിന്റെ
ഉടമകള്‍ പ്രേമസല്ലാപങ്ങളില്‍
മുഴുവനുമായി മുഴുകി!

പക്ഷേ, ഭീകരചിന്തകരോ?
അവര്‍ കാട്ടാളന്മാരെപ്പോലെ
നിരന്തരം വേഷം മാറി!
നാട്ടുകാരെ വിറപ്പിക്കുവാനവര്‍
രാഷ്ട്രീയക്കാരായി!
നാടിന്റെ നട്ടെല്ലിലെ മജ്ജയവര്‍
ഊറ്റിക്കുടിച്ചതിനാല്‍
നാടും തളര്‍ന്നു, നാട്ടാരും തളര്‍ന്നു!

Comments :

0 comments to “സന്താപചിന്തകള്‍”