മനസ്സും മനസ്സും

മനസ്സും മനസ്സും
ചേരുന്നിടത്താണോ
കരളും കരളും
പങ്കുവയ്ക്കപ്പെടുന്നത്..?

കാലം കഥ പറയുന്നു,
കാമം കണ്ണുപൂട്ടുന്നു
കാലം കഥയായിരിക്കാം.!
പക്ഷേ കഥയാണോ ജീവിതം?

സ്വപ്നത്തിലന്നൊരു സന്ധ്യയില്‍





അതേ..സ്വപ്നത്തിലന്നൊരു സന്ധ്യയില്‍ ആരെങ്കിലും എന്തെങ്കിലും കണ്ടുവോ..?

അരാണീ പെണ്‍കുട്ടികള്‍..?

അണിയറശില്‍പ്പികള്‍, മഞ്ഞുപോലെ ഒരു സ്വപ്നം

കോസ്റ്റ്യൂം ഡയറക്റ്റര്‍ ആന്‍ഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്
നിക്കൊളയും മേക്കപ്പ് ആര്‍ട്ടിസ്റ്റും
കോറിയോഗ്രാഫര്‍
അസ്സോസിയേറ്റ് ഡയറക്ടര്‍

പൂജയുടെ കൂടുതല്‍ ചിത്രങ്ങള്‍

ആല്‍ബന്‍ സ്മിത്ത്- അസ്സിസ്റ്റന്റ് ക്യാമറാമാന്‍







ജെയ്സണ്‍, ക്യാമറാമാന്‍

അഭിയും സന്തോഷും







സന്തോഷിന് മേക്കപ്പ്..

സംവിധായകന്‍,നായകന്‍,നായിക,നിര്‍മ്മാതാവ് തുടങ്ങിയവര്‍

മഞ്ഞുപോലെ ഒരു സ്വപ്നം..കഥാപാത്രങ്ങള്‍

അഭിലാഷ്, നിക്കോള


നിക്കോള അഭിലാഷിന്റെ ഒരു ക്ലാസ്സ് മേറ്റാണ്. അവരുടെയിടെയില്‍ എന്തെങ്കിലുമുണ്ടോ..? അതു നിങ്ങള്‍ക്കു തീരുമാനിക്കാം..!




ഡോക്ടര്‍ ക്ലിഫോര്‍ഡ്

ഇദ്ദേഹം ലണ്ടനിലെ ഒരു പ്രശസ്തനായ ഡോക്ടറാണ്. അദ്ദേഹത്തിന്റെ പ്രസക്തി എന്താണിവിടെ..?

ടെലി ഫിലിം പൂജയുടെ ചിത്രങ്ങള്‍


ഇക്കഴിഞ്ഞ രണ്ടു ദിവസം മുമ്പ് മഞ്ഞു പോലെ ഒരു സ്വപ്നത്തിന്റെ പൂജ ലണ്ടനില്‍ വച്ചു നടക്കുകയുണ്ടായി.



സംവിധായകനും ക്യാമറാമാനും



മേക്കപ്പ് ആര്‍ട്ടിസ്റ്റും നായകനും






അഭിലാഷും സന്തോഷും

ടെലി ഫിലിം- മഞ്ഞുപോലെ ഒരു സ്വപ്നം..തിരക്കഥ തുടങ്ങുന്നു.

മഞ്ഞുപോലെ ഒരു സ്വപ്നം എന്ന പേരില്‍ ഞാനെഴുതിയ ഒരു തിരക്കഥ ഇവിടെ ആരംഭിക്കുന്നു.
ഈ ടെലിഫിലിം സംവിധാനം ചെയ്യുന്നത് ജയറാമാണ്. ലണ്ടനില്‍ നിന്നും സംവിധാനം അഭ്യസിച്ച ആളാണ് അദ്ദേഹം.
ഇത് അദ്ദേഹത്തിന്റെ ആദ്യ സംരംഭമാണ്.

വധു ഡോക്ടറാണ് എന്ന സിനിമ നിര്‍മ്മിച്ച പരിചയം മാത്രമേ എനിക്ക് ഈ രംഗത്തുള്ളു.

ഇതിലെ പാട്ടുകള്‍ പാടുന്നത് ആരാണെന്നു നിങ്ങള്‍ക്കറിയാമോ..?

നമ്മുടെ പ്രിയ ഗായകന്‍
ജോസഫ് തോമസ്സ് എന്ന ജോ!



ജയറാം


കഥാസാരം

ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം ചെയ്യുവാനായി വരുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണിത്..തോമസ്സങ്കിള്‍ ലണ്ടനില്‍ ജീവിക്കുന്ന ഒരു മലയാളിയാണ്..അദ്ദേഹത്തിന്റെ വീട്ടില്‍ കുറെ വിദ്യാര്‍ത്ഥികളായ ചെറുപ്പക്കാര്‍ താമസ്സിക്കുന്നുണ്ട്. അഭിലാഷ് അവിടെ പുതിയതായി താമസിക്കുവാന്‍ വരുന്നു.

ഇനി വായിക്കുക

നായകന്‍





നായിക


സീന്‍ 1

പകല്‍

തോമസ്സിന്റെ വീട്

സന്തോഷ്, അഭിലാഷ്

സന്തോഷും അഭിലാഷും തോമസ്സിന്റെ വീടിനുമുമ്പില്‍ കാറില്‍ വന്നിറങ്ങുന്നു. രണ്ടുപേരും ലഗ്ഗേജുകളെടുത്ത് പുറത്തു വയ്ക്കുന്നു. അഭിലാഷ് ചുറ്റുപാടും നോക്കുന്നു.

സന്തോഷ്:“അക്കാണുന്നതാണ് നമ്മുടെ..അല്ല തോമസ്സങ്കിളിന്റെ വീട്.”

അഭിലാഷ്:“ഇതെന്താടാ ഇങ്ങിനെ..ഇവിടുത്തെ വീടുകളെല്ലാം ഇങ്ങിനെയാണോ..?”

സന്തോഷ്:“അതെ.. നിനക്കെങ്ങിനെ..ഇഷ്ടമായോ?”

അഭിലാഷ്:“കണ്ടിട്ട് കുഴപ്പമില്ല..”

സന്തോഷ്:“വാ.. നമുക്ക് ഐശ്വര്യമായി വീട്ടിലേക്ക് കയറാം..പിന്നെ ഞാന്‍ തോമസ്സങ്കിളിനെപ്പറ്റി പറഞ്ഞിരുന്നതെല്ലാം
നിനക്കോര്‍മ്മയുണ്ടെല്ലോ..പഴയ കോളേജു പ്രൊഫസ്സറാ..സൈക്കോളജി ആയിരുന്നു സബ്ജക്ട്..”

രണ്ടുപേരും വിട്ടിലേക്കു നടക്കുന്നു.

അഭിലാഷ്:“ എല്ലാം എനിക്കോര്‍മ്മയുണ്ട്..പുള്ളിക്കാരന്‍ ഇപ്പോള്‍ ഇവിടെയുണ്ടോ..?”

സന്തോഷ്:“പുള്ളിക്കാരന്‍ മാത്രമല്ല..എല്ലാവരും ഇവിടെ കാണണം..നിന്നെ നോക്കിയിരിക്കുകയായിരിക്കും അവരെല്ലാം..!”

സന്തോഷ് പോക്കറ്റില്‍ നിന്നും താക്കോലെടുത്ത് വീടു തുറക്കുന്നു.

രണ്ടുപേരും സ്വീകരണമുറിയില്‍ കയറുന്നു. അഭിലാഷ് മുറിയാകമാനം ശ്രദ്ധയോടെ നോക്കുന്നു.

അഭിലാഷ്:“ഇവിടെ ആരെയും കാണാനില്ലല്ലോ..!”

സന്തോഷ്:“എല്ലാവരും ചിലപ്പോള്‍ അവരവരുടെ മുറികളില്‍ ആയിരിക്കും. നമുക്കൊരു കാര്യം ചെയ്യാം..
ഇതെല്ലാം കൊണ്ടുമുറിയില്‍ വച്ചിട്ട് താഴേക്കു വരാം..”

അഭിലാഷ്:“ശരി..”

രണ്ടു പേരും സാധനങ്ങളുമായി മുറിയിലേക്കു പോകുന്നു.

മുനിസ്വാമിയുടെ നഷ്ടം

മുനിസ്വാമിയെന്ന തമിഴ് നാട്ടില്‍ നിന്നും വന്ന ഭിക്ഷക്കാരന്‍ തന്റെ അന്നത്തെ കളക്ഷന്‍ എണ്ണി നോക്കി.
നൂറ്റി അറുപത്തിയഞ്ചു രൂപാ ഇരുപത്തിയഞ്ചു പൈസ!
‘കൊളപ്പം ഇല്ലൈ..’
പണ്ട് വളരെ കുറച്ച് കാശേ കിട്ടുമായിരുന്നുള്ളു. ഇന്ന് കാലം മാറിയില്ലേ...!
“ഇന്ത മാതിരി കാശു കെടച്ചാല്‍ എനക്ക് എന്‍ ഊരില്‍ ശീഘ്രമാ ഒരു വീടു വാങ്കലാം..!”
മുനിസ്വാമിയുടെ ചിന്തകള്‍ക്ക് ചീറകുവയ്ക്കുകയായിരുന്നില്ല, പകരം അതൊരു റോക്കറ്റില്‍ കയറിയിരുന്നു പായുകയായിരുന്നു!
കാശുമായി മുനിസ്വാമി കൊച്ചി മത്തായിയുടെ ചായക്കടയിലേക്ക് നടന്നു.
എന്തിന്..?
അതൊരു കഥയാണ് (ഇതും ഒരു കഥയാണ്)!

കഴിഞ്ഞ നീണ്ട പത്തു വര്‍ഷക്കാലമായി മുനിസ്വാമി ആഹാരം കഴിച്ചിരുന്നതും ഇപ്പോള്‍ കഴിച്ചു കൊണ്ടിരിക്കുന്നതുമെല്ലാം ഈ കൊച്ചി മത്തായിയുടെ കടയില്‍ നിന്നുമാണെന്നു നാം മനസ്സിലാക്കണം.
“എട മുനിച്ചാമീ..നീ നിനക്കു കിട്ടുന്ന കാശെല്ലാം എന്തു ചെയ്യുവാ..?”
മത്തായി ഒരിക്കല്‍ ചോദിച്ചു.
“അത് വന്ത് നാന്‍ മണ്ണുക്ക് അടിയില്‍ താന്‍ കാപ്പാത്തിറുക്ക്.. എങ്കെയെന്ന് യാര്‍ക്കും മട്ടും തെരിയാത്...!”
“എട മണ്ടാ..നീ കാശ് എന്റെ കയ്യില്‍ താ..ഞാനതു സൂക്ഷിച്ചു വച്ചോളാം. നിനക്കെപ്പോഴാ വേണ്ടുന്നതെന്നു വച്ചാല്‍ ഞാന്‍ പലിശ സഹിതം തിരികെ തന്നോളാം”
“എനക്കു പലിശ വേണ്ട മൊതലാളീ..നീങ്കെ എന്‍ കാശ് കാപ്പാത്തുങ്കോ..”
“എന്നാ നീ പലിശക്കു പകരം ഫ്രീയായി എന്റെ കടയില്‍ നിന്നും ആഹാരം കഴിച്ചോ..”
മുനിസ്വാനിക്കതു സ്വീകാര്യമായിത്തോന്നി.
“പിന്നെ നീ ഈ വിവരം ആരോടും പറയണ്ട”
“ഇല്ലൈ”
“അപ്പോള്‍ നമ്മള്‍ രണ്ടുപേരും മാത്രമേ ഇതറിയുന്നുള്ളൂ..നിനക്കതു സമ്മതമാണോ..?”
“അതേ..”

അങ്ങിനെ ഏതാണ്ട് പത്തു വര്‍ഷക്കാലമായി കിട്ടുന്ന കാശെല്ലാം മുനിസ്വാമി മത്തായിയെ ഏല്‍പ്പിച്ചു പോന്നു.
അന്ന് മുനിസ്വാമി മത്തായിയുടെ കടയിലേക്കു പോയപ്പോള്‍ ഇടി വെട്ടി മഴ പെയ്യുവാന്‍ തുടങ്ങിയിരുന്നു.
കടയുടെ അടുത്തെത്തിയപ്പോള്‍ അവിടെയാകമാനം ഒരാള്‍ക്കൂട്ടം.
കടയുടെ ഉള്ളില്‍ നിന്നും ആരുടെയൊക്കെയോ കരച്ചില്‍ മുനിച്ചാമി കേട്ടു.
“എന്നാച്ച്...?”
“നീ അറിഞ്ഞില്ലേ മുനിച്ചാമീ..മത്തായി മരിച്ചു പോയി..ഒരു നെഞ്ചരപ്പു വന്നെന്നു പറഞ്ഞു. ദാ അതിനകം ആളു മരിച്ചു..ഇത്രയെക്കെയേയുള്ളു മനുഷ്യന്മാരുടെ ജീവിതം..!”
അവിടെ നിന്ന ചുമട്ടുകാരന്‍ നാണു പറഞ്ഞു.
മുനിച്ചാമിയവിടെ സ്തംഭിച്ചു നിന്നു.
അവന്റെ മനസ്സില്‍ ഒരായിരം ഇടികള്‍ വെട്ടി മറ്റൊരു മഴ തിമിര്‍ത്തു പെയ്യുവാന്‍ തുടങ്ങി.

പരിണാമം

പഠിച്ചു, പഠിച്ചു
ഞാന്‍ റാങ്കു നേടും,
റാങ്കുകള്‍ നേടി
മിടുക്കനാകും!

പഠിത്തം മുടക്കി
ഞാന്‍ നേതാവാകും
നേതാവു മൂത്തു
ഞാന്‍ മന്ത്രിയാകും!