അമ്മൂമ്മ (4) പഴയ നഗരത്തിലൂടെ

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.
അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനു
തൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!

ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു. അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു. പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു. അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!
ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!

ഇനി വീണ്ടും വായിക്കുക.

പഴയ നഗരത്തിലൂടെ

സീന്‍ 4

ഔട്ട് ഡോര്‍

പ്രഭാതം.

പഴയ നഗരം.

ഇമ്മാനുവെല്‍,
ചെരുപ്പു കുത്തി


അമ്മൂമ്മയുടെ മടിയില്‍ക്കിടന്ന് ഉറക്കമുണരുന്ന ഇമ്മാനുവെല്‍.
അവന്‍ കണ്ണുതിരുമ്മി വീണ്ടും,വീണ്ടും പ്രതിമയുടെ മുഖത്തേക്കു നോക്കുന്നു.

അമ്മൂമ്മയുടെ മുഖത്തുള്ള സ്ഥായിയായ സ്നേഹ സന്ദേശം മനസ്സിലാക്കിയതിനാലാണോ ആവോ, അവന്‍ ആത്മസംയമനം പ്രാപിക്കുന്നു.
പ്രതിമയുടെ മടിയില്‍ നിന്നും അവന്‍ മെല്ലെ എഴുന്നേല്‍ക്കുന്നു. എന്നിട്ട് ചുറ്റുപാടും കണ്ണോടിക്കുന്നു.
അത്ഭുതവും ഭീതിയും അവനില്‍ ഒരേ സമയത്തില്‍ ആവേശിക്കുന്നു.

അമ്മൂമ്മയുടെ പ്രതിമയ്ക്ക് ഏതാണ്ടൊരു രണ്ടു നിലക്കെട്ടിടത്തിന്റെയത്രയും ഉയരമുണ്ടായിരുന്നു!
അതിന്റെ മുകളില്‍ നിന്നും ചുറ്റുപാടും നോക്കിയ ഇമ്മാനുവേലിന്റെ മുമ്പില്‍ ആ പഴയ നഗരം പതിയെ തെളിഞ്ഞു വരുന്നു.
പ്രതിമ നിന്നിരുന്ന സ്ഥലം നാലുറോഡുകള്‍ ചേര്‍ന്നിരുന്ന ഒരു സ്ഥലത്തായിരുന്നു. പ്രതിമക്കു ചുറ്റും ഒരു കുഞ്ഞു ജലാശയം ഉണ്ടായിരുന്നിരിക്കണം. ജലാശയത്തിനു ചുറ്റും നിലനിന്നിരുന്ന ഒരു വൃത്താകൃതിയിലുള്ള മതിലിന്റെ അവശിഷ്ടങ്ങള്‍ അവിടെ കാണാമായിരുന്നു.

അവിടെ നിന്നും നോക്കിയാല്‍ക്കാണുന്ന നഗരമാകട്ടെ, പൂര്‍ണ്ണമായും ഇടിഞ്ഞു പൊളിഞ്ഞ ഒരു പ്രേത നഗരത്തിന്റെ പ്രതീതിയാണ് തോന്നിപ്പിച്ചത്! ഒരു യുദ്ധം കഴിഞ്ഞാല്‍ എങ്ങിനെയിരിക്കും...അങ്ങിനെ തോന്നി ആ സ്ഥലം.

അവിടവിടെയായി ചില മരങ്ങള്‍ കാലത്തിന്റെ മുന്നില്‍ ചോദ്യഛിഹ്നങ്ങളായി നിന്നിരുന്നു.ഇലകള്‍ കൊഴിഞ്ഞു പോയിരുന്ന ആ വൃക്ഷങ്ങളില്‍ വവ്വാലുകള്‍ ഞാന്നു കിടന്നു!

ഇമ്മാനുവെല്‍ പതിയെ പ്രതിമയില്‍ നിന്നും താഴേക്ക് ഇറങ്ങുന്നു.

താഴെയിറങ്ങി നിന്ന് അവന്‍ പ്രതിമയെ നോക്കുന്നു.

ഭൂമിയില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജീവികളായിരുന്നു പ്രതിമയിരുന്ന പീഠം താങ്ങിയിരുന്നത്. ചുറ്റുപാടുമുള്ള എല്ലാ വസ്തുക്കള്‍ക്കും നാശം സംഭവിച്ചിരുന്നുവെങ്കിലും അമ്മൂമ്മ മാത്രം കാലത്തെ അതിജീവിച്ചു! ഒരത്ഭുത പ്രതിഭാസം പോലെ തോന്നുന്നതായിരുന്നു ആ പ്രതിമ. അതിനുള്ളില്‍ ജീവന്‍ തുടിച്ചു നിന്നു!

അമ്മൂമ്മയെ കുറെയലെനിന്നും ഇമ്മാനുവല്‍ നോക്കിക്കാണുന്നു.

ഇനിയെന്ത് എന്നാലോചിക്കാതെ അവനൊരു വഴിയിലൂടെ നടക്കാന്‍ തുടങ്ങുന്നു.

ആരും താമസിക്കാത്ത തെരുവുകളിലൂടെ അവന്‍ നടക്കുന്നു. നശിച്ചു നമാവശേഷമായ തെരുവുകള്‍!
മനുഷ്യന്മാരവിടെ ജീവിക്കുവാനുള്ള ഒരു സാദ്ധ്യതയും കാണുന്നില്ല.

ഒരു തെരുവിന്റെ മൂലയില്‍ നിന്നും പുകയുയരുന്നത് ഇമ്മാനുവേല്‍ കാണുന്നു.

അവനങ്ങോട്ടേക്ക് ചെല്ലുന്നു.

ഒരു തെരുവിന്റെ മൂലയിലായുള്ള ഒരു നശിച്ച കെട്ടിടം.
അതിന്റെ മുന്നില്‍ ഒരായിരം ചെരുപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നു.
ഒരാ‍ള്‍ അതിന്റെ മുന്നിലിരുന്ന് ടയറുകള്‍ കത്തിച്ച് തണുപ്പകറ്റി ഇരിക്കുന്നു.
നരച്ചു നീണ്ട തലമുടി അവനു കാണാം. ഒരു പഴയ കീറിത്തുടങ്ങിയിരുന്ന കമ്പിളി അയാള്‍ പുതച്ചിരുന്നു.

ഇമ്മാനുവേല്‍ ആ രൂപത്തിന്റെ തൊട്ടു പിറകിലെത്തുന്നു.

അയാള്‍:“അപ്പോള്‍ നീ വന്നു അല്ലേ..? മടിക്കേണ്ട..മുന്നിലേക്കു വന്നോളൂ..”

ഇമ്മാനുവേല്‍ അനുസരണയോടെ അയാളുടെ മുന്നിലേക്കു ചെല്ലുന്നു.
അയാളെ അവന്‍ നോക്കിക്കാണുന്നു, അയാളവനെയും. നരച്ച താടിയും മുടിയുമുള്ള ഒരു മുത്തച്ഛന്‍! ഒരു കമ്പിളി ഷാള്‍ അദ്ദേഹം പുതച്ചിരുന്നു.
കണ്ണുകളില്‍ നിന്നും ഒരനിയന്ത്രിതമായ പ്രഭ ചുറ്റുപാടും പ്രവഹിക്കുന്നതുപോലെ തോന്നുമായിരുന്നു!!
പ്രപഞ്ച രഹസ്യങ്ങളെപ്പറ്റിയുള്ള ജ്ഞാനം അദ്ദേഹത്തിനു സ്വന്തമായിരുന്നുവെന്ന് നാമെല്ലാം ചിലപ്പോള്‍ വിചാരിച്ചു പോകാം!

ഇമ്മാനുവെല്‍:“അതെ ഞാന്‍ വന്നു..ഞാന്‍ വന്നുവെന്ന് അപ്പൂപ്പനെങ്ങിനെ മനസ്സിലായി..? അപ്പൂപ്പനാരാണ്..ഞാനെവിടെയാണ്..?”

അപ്പൂപ്പന്‍:“ഞാനാരുമല്ല കുട്ടീ..ഞാനൊരു ചെരുപ്പുകുത്തിയാണ്..നീ കാണുന്നില്ലേ ഈ ചെരുപ്പുകളുടെ കൂനകള്‍..?”

ഇമ്മാനുവെല്‍:“കണ്ടു..എന്നിരുന്നാലും അപ്പൂപ്പനെങ്ങിനെയാണ് ഞാന്‍ വരുന്നതറിഞ്ഞത്..?”

അപ്പൂപ്പന്‍:“നീ വളരെ ബുദ്ധിയുള്ളവനാണു കുട്ടീ..അമ്മൂമ്മ നിന്നോടെല്ലാം പറഞ്ഞിട്ടുണ്ടാവണം..അല്ലേ..?”

ഇമ്മാനുവെല്‍ അപ്പൂപ്പനെ അത്ഭുതത്തോടെ നോക്കുന്നു.

ഇമ്മാനുവെല്‍:“അതെ.. അമ്മൂമ്മ എന്നോട് എല്ലാം പറഞ്ഞു..! അതിനെപ്പറ്റിയെന്തെങ്കിലും അപ്പൂപ്പനറിയാമോ..?”

അപ്പൂപ്പന്‍:“നീയെന്നെ കുഴപ്പത്തിലാക്കുമോ എന്റെ കുട്ടീ..? നീ ചോദിച്ചാല്‍ ഒന്നുമെനിക്ക് ഒളിക്കാന്‍ പറ്റില്ല..നിന്നോട് ഞാന്‍ എല്ലാം പറയാം..അതിരിക്കട്ടെ നിനക്കു വിശക്കുന്നുണ്ടോ..??

ഉണ്ട് എന്ന മട്ടില്‍ ഇമ്മാനുവെല്‍ തലയാട്ടുന്നു.

അപ്പൂപ്പന്‍:“വാ മോനേ..അകത്തേക്കു വാ..”

ചെരുപ്പുകുത്തി ഇമ്മാനുവേലിനെയും കൂട്ടി തന്റെ വീടിനകത്തേക്കു പോകുന്നു.


(തുടരും)

അമ്മൂമ്മ 3

കഥ ഇതുവരെ.

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.
അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനു
തൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!


ഇനി വായിക്കുക.


സീന്‍ 3

രാത്രി.
മഴ, ഇടിമിന്നല്‍

പഴയ നഗരം.

ഇമ്മാനുവെല്‍, അമ്മൂമ്മ.


അമ്മൂമ്മയുടെ മടിയില്‍ ഒരാലസ്യത്തിലെന്നോളം മയങ്ങിക്കിടക്കുന്ന ഇമ്മാനുവെല്‍.

അമ്മൂമ്മയുടെ മുഖത്തിനു ജീവന്‍ വയ്ക്കുന്നു.
അവരവനെ വാത്സല്യത്തോടെ നോക്കുന്നു.

അമ്മൂമ്മ:“മോനേ..കണ്ണുതുറക്ക്...”

ഇമ്മാനുവെല്‍ കണ്ണുതുറക്കുന്നു.

ഇമ്മാനുവെല്‍:“ഞാനെവിടെയാണ്..?”

അമ്മൂമ്മ:“നീ എന്റെയടുത്താണ്..!”

ഇമ്മാനുവെല്‍:“നിങ്ങളാരാണ്..?”

അമ്മൂമ്മ:“ഞാനോ..? ഹഹഹ..ഞാനാണ് അമ്മൂമ്മ..!”

ഇമ്മാനുവെല്‍ അമ്മൂമ്മയെ അതിശയത്തോടെ നോക്കുന്നു. അവന്റെ ആദ്യമുണ്ടായിരുന്ന ഭയം പതിയെ ആ മുഖത്തു നിന്നും അപ്രത്യക്ഷമാകുന്നു.

ഇമ്മാനുവെല്‍:“ഞാനെങ്ങിനെയിവിടെയെത്തി അമ്മൂമ്മേ..?”

അമ്മൂമ്മ:“അതോ..അതൊരു പഴയ കഥയാണെന്റെ കുട്ടീ..കാലമാണ് നിന്നെയെന്റെയടുത്തെത്തിച്ചത്!”

ഇമ്മാനുവെല്‍:“എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ അമ്മൂമ്മേ..!”

അമ്മൂമ്മ:“അതു നിന്റെ കുറ്റമല്ല കുട്ടീ..നിനക്കെല്ലാം മനസ്സിലാകുവാന്‍ പോകുന്നു!”

ഇമ്മാനുവെല്‍ അമ്മൂമ്മയെ ശ്രദ്ധയോടെ നോക്കുന്നു.

അമ്മൂമ്മ:“നിന്നെയും കാത്ത് ഞാനെത്രകാലം ഇവിടെയിരിക്കുന്നുവെന്ന് നിനക്കറിയാമോ..?”

ഇല്ല എന്ന മട്ടില്‍ ഇമ്മാനുവെല്‍ തലയാട്ടുന്നു.

അമ്മൂമ്മ:“അതേ കുഞ്ഞേ..നിന്നെയും കാത്തായിരുന്നു ഈ അമ്മൂമ്മ ഇവിടെ ഇരുന്നിരുന്നത്..! നിന്നോടൊരു കാര്യം ഞാന്‍ പറയാന്‍ പോകുകയാണ്..നീ അത് ശ്രദ്ധിച്ചു കേള്‍ക്കണം..”

ഇമ്മാനുവെല്‍:“ഞാന്‍ കേള്‍ക്കാം അമ്മൂമ്മേ..”

അമ്മൂമ്മ:“കുട്ടീ..നിനക്കറിയാമോ..നീ കഴിഞ്ഞ ഒരു ജന്മത്തില്‍ ഒരു രാജകുമാരനായിരുന്നു..! നിനക്കൊരനിയത്തി രാജകുമാരിയും ഉണ്ടായിരുന്നു. നിങ്ങള്‍ ഒരിക്കല്‍ നിങ്ങളുടെ പിതാവിനോടൊപ്പം കാട്ടില്‍ നായാട്ടിനു പോയി. അനിയത്തിക്കുട്ടി കാട്ടിലെ ഒരു തടാകത്തില്‍ ദേവന്മാര്‍ നീരാടുന്നത് നേരില്‍ക്കണ്ടു!”

ഇമ്മനുവേല്‍:“അതെയോ..എന്നിട്ട്..?”

അമ്മൂമ്മ:“ദേവന്മാരെ മനുഷ്യഗണങ്ങള്‍ക്ക് കാണാന്‍ പാടില്ല...അതിനി രാജാക്കന്മാരായാലും ശരി..! അവര്‍ കോപിഷ്ടരായി..!
നിന്റെ അനിയത്തിക്കുട്ടിയെ അവരൊരു പ്രതിമയായി മാറ്റി! ഒരു ശിലാ പ്രതിമ..!”

ഇമ്മാനുവെല്‍:“അമ്മൂമ്മേ..വേഗം പറയൂ..എന്നിട്ട്..?”


അമ്മൂമ്മ:“നീ അവരോട് താണുവീണപേക്ഷിച്ചു..കുമാരിയെ തിരികെ കൊണ്ടുവരാനായി..പക്ഷേ..അവരതു കേട്ടില്ല..! അവസാനം അവര്‍ നിനക്കൊരു വരം തന്നു..!”

ഇമ്മാനുവേല്‍:“വരമോ..?”

അമ്മൂമ്മ:“അതെ..ഒരു വരം..നീ എന്നെങ്കിലും ആ പ്രതിമയില്‍ സ്പര്‍ശിക്കണം..അന്നു നിനക്കു നിന്റെ അനിയത്തിയെ തിരിച്ചു കിട്ടും..!”

ഇമ്മാനുവേല്‍:“അതു നടക്കുമോ അമ്മൂമ്മേ..?”

അമ്മൂമ്മ:“എന്തുകൊണ്ടു നടന്നു കൂട...? ഞാനൊരു കാര്യം നിന്നോടു പറയട്ടെ..ആ പ്രതിമ ഈ നഗരത്തിലുണ്ട്..നീ അതു കണ്ടു പിടിക്കയേ വേണ്ടൂ..!”

അമ്മൂമ്മയുടെ മുഖം വീണ്ടും ഒരു പ്രതിമയായി മാറുന്നു.

ഇമ്മാനുവെല്‍ ആ പ്രതിമയെയും നോക്കി അവിടെത്തന്നെ കിടക്കുന്നു.


(തുടരും)

അമ്മൂമ്മ 2

കഥ ഇതുവരെ.

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.


ഇനി വായിക്കുക.


സീന്‍ 2

ഔട്ട് ഡോര്‍

രാത്രി
മഴ, കാറ്റ്, ഇടിമിന്നല്‍.


പട്ടത്തിനെയും പിന്തുടര്‍ന്നു പോകുന്ന ഇമ്മാനുവല്‍.
ഒരു കിട്ടാക്കനി പോലെ പട്ടം പറന്നുപൊയ്കൊണ്ടിരിക്കുന്നു. അവനൊരിക്കലും അതിന്റെയടുത്ത് ചെല്ലുവാനാകുന്നില്ല.
അടുത്തു ചെന്നുവെന്ന് കരുതുമ്പോഴേക്കും അത് വീണ്ടും പറന്നകന്നിരിക്കും!

വിവിധങ്ങളായ ഭൂപ്രദേശങ്ങള്‍ മാറിമറയുന്നു.

പട്ടം ഒരിടിഞ്ഞുപൊളിഞ്ഞ നഗരകവാടത്തില്‍ ഉടക്കിനില്‍ക്കുന്നു. അവിടെ നിന്നും അത് നഗരത്തിന്റെയുള്ളിലേക്ക് പറന്നുപോകുന്നു.
ഇടിഞ്ഞുപൊളിഞ്ഞ പഴയ നഗരത്തിന്റെ മുഖം ഇവിടെ നമുക്കു കാണാന്‍ കഴിയുന്നു. പഴമയുടെ പ്രതാപം വിളിച്ചോതുന്ന കെട്ടിടങ്ങള്‍! പക്ഷേ അവയെല്ലാം കാലത്തിന്റെ സമയപ്രക്രിയയില്‍ ഉടഞ്ഞു തകര്‍ന്നിരുന്നു. ഇവിടെ ഒരുകാലത്ത് സമ്പന്നമായ ഒരു ജനത ഇവിടെ ജീവിച്ചിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും!

പഴയ നഗരത്തിലൂടെ നടക്കുന്ന ഇമ്മാനുവല്‍.

പട്ടം അവനെ പഴയ നഗരത്തിന്റെ വിവിധ വാതായനങ്ങളിലൂടെ കൂട്ടിക്കൊണ്ടു പോകുന്നു.
അവസാനം പട്ടം അവനെ നഗരത്തിന്റെ ഏറ്റവും പ്രധാനമായ ഭാഗത്തില്‍ എത്തിക്കുന്നു.

ഇടവിട്ടു വന്ന മിന്നല്‍പ്പിണരുകളാവാം അവനെ അവിടേക്കാകര്‍ഷിച്ചത്.
അത് ആ പഴയ നഗരത്തിന്റെ സിരാകേന്ദ്രമായിരുന്നെന്നിരിക്കാം..ഒരിക്കല്‍..!
പട്ടം അവനെ അവിടെയെത്തിക്കുന്നു.


നശിച്ചു പോയ ഒരുദ്യാനത്തിന്റെ ശിഷ്ടഭാഗങ്ങള്‍ പോലെ തോന്നിയിരുന്നു ഒരു സ്ഥലം.

അവിടെ ഒരു പ്രതിമയില്‍ അവസാനമായി ആ പട്ടം വിശ്രമിക്കുന്നു.
ഒരമ്മൂമ്മയുടെ പ്രതിമയായിരുന്നു അത്.
കാലപ്പഴക്കത്തിന്റെ അംശരേഖകള്‍ ആ പ്രതിമയെ ആവേശിച്ചിരുന്നില്ല!
കാലത്തിനെ വെല്ലുവിളിച്ചുകൊണ്ട് അതാ നഗരസിരാകേന്ദ്രത്തില്‍ കുടികൊണ്ടു!
മാറിലൊരു വസ്ത്രവും ചൂടി ഒരു വടിയുമൂന്നി ഒരു കസേരയിലായിരുന്നു അമ്മൂമ്മ ഇരുന്നിരുന്നത്!
അവരുടെ മുഖത്ത് കാലചക്രത്തിന്റെ കാലൊളികള്‍ കടന്നു പോയിരുന്നെങ്കിലും, അതിനെയെല്ലാം വെല്ലുവിളിക്ക്കുന്ന ഒരു പുഞ്ചിരി
നമുക്കു കാണാമായിരുന്നു!
പുറം ലോകത്തു നിന്നും വന്നുവെന്നു തോന്നിയേക്കാവുന്ന തരത്തിലുള്ള ജീവികളായിരുന്നു അവരിരുന്ന കസേരയെ താങ്ങി നിറുത്തിയിരുന്നത്!

ഇമ്മാനുവേല്‍ അമ്മൂമ്മയുടെ പ്രതിമയില്‍ തങ്ങി നില്‍ക്കുന്ന പട്ടം കാണുന്നു.
അതെടുക്കുവാനായി അവന്‍ പ്രതിമയിലേക്കു കയറുന്നു.

മഴയും ഇടിയും മിന്നലും തുടരുന്നു.

പട്ടം അമ്മൂമ്മയുടെ മുഖത്തില്‍ പറ്റിയിരിക്കുന്നു.

അമ്മൂമ്മയുടെ മുഖത്തിനടുത്ത് പട്ടമെടുക്കുവാനായി എത്തിച്ചേര്‍ന്ന ഇമ്മാനുവല്‍ കാലുതെറ്റി അമ്മൂമ്മയുടെ മടിയിലേക്ക് വഴുതി വീഴുന്നു!

(വീണ്ടും തുടരും)

അമ്മൂമ്മ-1

ആമുഖം

ഇത് കുട്ടികള്‍ക്കു വേണ്ടി പണ്ടെഴുതിയ ഒരു കഥയാണ്.
സ്ക്രിപ്റ്റു രൂപത്തിലാവും ഇക്കഥ പോകുക.
രണ്ടു കുട്ടികളുടെ മനസ്സിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്.
മുതിന്നവര്‍ക്കും വായിച്ചു നോക്കാം.
കൂടുതല്‍ പറയാന്‍ നില്‍ക്കാതെ കഥ തുടങ്ങട്ടെ!


അമ്മൂമ്മ
സീന്‍- ഒന്ന്

ഔട്ട് ഡോര്‍


സന്ധ്യയോടടുത്ത സമയം.
ഇരുട്ടു വ്യാപിക്കുവാന്‍ തുടങ്ങുന്നു.



രംഗത്ത്.

ഇമ്മാനുവല്‍(പത്തു വസ്സിനോടടുത്ത് പ്രായം)
പള്ളീലച്ചന്മാര്‍(2)
കന്യാസ്ത്രീകള്‍(2)
മറ്റു കുട്ടികള്‍(20)

മലനിരകള്‍ കടന്നു പോകുന്ന ഒരു ടൂറിസ്റ്റ് ബസ്സ്.
ഇന്‍ഫന്റ് ജീസസ് ഓര്‍ഫനേജ് എന്ന് ബസ്സിന്റെ മുമ്പിലായി ഒരു ബാനര്‍ ഉണ്ട്.

ബസ്സിനകം.

അഞ്ചുവയസ്സുമുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള ആണ്‍കുട്ടികളാണ് അതിലുണ്ടായിരുന്നത്.
രണ്ടച്ചന്മാരും രണ്ടു കന്യാസ്ത്രീകളും ബസ്സിലുണ്ട്.
ക്ഷീണം കൊണ്ട് കുട്ടികളെല്ലാം ഏതാണ്ട് മയങ്ങിയ അവസ്ഥയിലാണ്.

ബസ്സ് യാത്ര തുടരുന്നു.

ഒരു മഴ പെയ്യുവാന്‍ തുടങ്ങുന്നു.

ബസ്സിനുള്ളില്‍ ഇരിക്കുന്ന ഇമ്മാനുവല്‍. ബസ്സിന്റെ പിറകിലെ വലതുവശത്തുള്ള മൂലയിലാണ് അവനിരുന്നിരുന്നത്. തണുപ്പായതിനാല്‍, ഒരു കമ്പിളിപ്പുതപ്പ് അവന്‍ പുതച്ചിരുന്നു.

ബസ്സിന്റെ ഗ്ലാസ് സ്ക്രീനിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന ഇമ്മാനുവേല്‍.

ആകാശത്തില്‍ ഒരു തിളങ്ങുന്ന വസ്തു ഇമ്മാനുവേലിന്റെ ശ്രദ്ധയില്‍പ്പെടുന്നു. ഒരു പട്ടം പോലെ തിളങ്ങുന്ന ഒരു സാധനം! ബസ്സിന്റെ ഗതിയെ അതും പിന്തുടരുന്നു! ആദ്യമൊക്കെ അവഗണിക്കുവാന്‍ നോക്കിയെങ്കിലും, ഈ തിളങ്ങുന്ന പട്ടത്തിനെ അവഗണിക്കുവാന്‍ ഇമ്മാനുവേലിനു കഴിയുന്നില്ല.

ആഹാരം കഴിക്കുവാനായി ബസ്സ് നിറുത്തുന്നു. ഏകാന്തമെന്നു തോന്നിയേക്കാവുന്ന ഒരു സ്ഥലം.
ഒരു റെസ്റ്റോറന്റ്.

പള്ളീലച്ചന്‍(1):“എല്ലാവരും വരിവരിയായി ഇറങ്ങുക”

കന്യാസ്ത്രീകളും കുട്ടികളും ഇറങ്ങുന്നു. എല്ലാവരും റെസ്റ്റോറന്റിലേക്ക് പോകുന്നു.

ഇമ്മനുവേല്‍ തന്റെ സീറ്റില്‍ പുതച്ചിരുന്നുറങ്ങി.
അച്ചനവനെ വിളിച്ചുണര്‍ത്തുന്നു.
അവനാകട്ടെ ഉണര്‍ന്നതിനുശേഷം തന്റെ ബാഗ് സീറ്റില്‍ വച്ച് കമ്പിളിവിരിച്ച് അതിനെ മൂടുന്നു.
അവനവിടെ ഉറങ്ങുകയാണെന്നേ അതു കണ്ടാല്‍ തോന്നുമായിരുന്നുള്ളു!

പുറത്തിറങ്ങുന്ന ഇമ്മാനുവേല്‍.


അച്ചന്മാരും മറ്റെല്ലാവരും ഭക്ഷണം കഴിക്കുവാനായി പോയിക്കഴിഞ്ഞിരുന്നു.

ആകാശത്തില്‍ അതാ വീണ്ടും ആ പട്ടം.
മനോഹരമായ ആ വിസ്മയം അവനെ മാടി വിളിച്ചു.
അവനതിനു പിറകേ തന്റെ യാത്ര ആരംഭിക്കുന്നു.

ഭക്ഷണം കഴിച്ചതിനുശേഷം അച്ചന്മാര്‍ കുട്ടികളെ ബസ്സില്‍ ചെക്കു ചെയ്യുന്നു.
ഇമ്മാനുവേല്‍ തന്റെ പുതപ്പിനടിയിലുണ്ടെന്ന് അവര്‍ കരുതുന്നു.

ബസ്സ് അതിന്റെ യാത്ര തുടരുന്നു.

വിഷമ വാര്‍ത്തകള്‍

നാട്ടില്‍ ഫോണ്‍ വിളിച്ചപ്പോള്‍ക്കിട്ടിയ വാര്‍ത്തകള്‍ മനസ്സിനു വിഷമമേകുന്നവയായിരുന്നു.
എന്റെ ചെങ്ങാതി രാജുവിന്റെ പന്ത്രണ്ടു വയസ്സുകാരി മകള്‍ അപ്രതീക്ഷിതമായി മരിച്ചു!
ആ കുട്ടിക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല.
ഇക്കാലത്തും ഇങ്ങിനെയുള്ള മരണങ്ങള്‍ സംഭവിക്കുമോ?
കിഡ്നി തകരാറിലായിരുന്നത്രേ!
കേള്‍ക്കുമ്പോള്‍ വിശ്വസിക്കുവാന്‍ പ്രയാസം!
അവനെ കോണ്ടാക്റ്റു ചെയ്യുവാന്‍ വളരെ പാടുപെട്ടു.
ഒരു ഫോണും അവന്‍ എടുക്കുന്നുണ്ടായിരുന്നില്ല. അതിനുള്ള മാനസ്സികാവസ്ഥ വേണമല്ലോ!
ദൈവം അവന് ശക്തി പകരട്ടെ!

പിന്നെ..ജ്ഞാനശീലന്‍ മരിച്ചു!
അവനെ ഒരു പാമ്പു കടിച്ചു. പാമ്പ് അവന്റെ കൂടെ കിടന്നുറങ്ങി!
ജനം പാമ്പിനെയും തല്ലി മയക്കി ജ്ഞാനശീലനെയും കൊണ്ട് ആശുപത്രിയില്‍ ചെന്നപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു!
റബ്ബറിനു കള ചെത്തിമിനുക്കി നിന്ന ജ്ഞാനശീലനെ പാമ്പു കടിച്ചത് അവന്‍ അറിഞ്ഞില്ല. കുറെനേരം കഴിഞ്ഞപ്പോള്‍ അവനവിടെക്കിടൊന്നൊന്നു മയങ്ങി. കഞ്ചാവു ലഹരിയായിരിക്കും എന്ന് മറ്റു തൊഴിലാളികള്‍ കരുതി!
കുറ്ക്കഴിഞ്ഞപ്പോളാണ് അവന്റെ മൂക്കിലൂടെ ചോരവരുന്നത് എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടത്.
ഒരണലി അവന്റെയടുത്ത് മയങ്ങുന്നത് കണ്ടപ്പോളാണ് ജനത്തിന് സംഭവത്തിന്റെ ഗൌരവം മനസ്സിലായത്!
അണലിയെ അടിച്ചു മയക്കി ജ്ഞാനശീലനുമായി ജനം അടുത്തുള്ള ആശുപത്രിയിലെത്തിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.
അവന്‍ മരിച്ചുപോയിരുന്നു.

ഒരു ക്രിസ്തുമസ്സ് കൂടി.

ഇന്ന് ക്രിസ്തുമസ്സ് ദിവസം.
എല്ലാവരും ഈ ദിവസത്തിനു വേണ്ടിയായിരുന്നു.. കാത്തു കാത്തിരുന്നത്!
ഇവിടുത്തെ തെരുവുകളെല്ലാം ശൂന്യമാണിപ്പോള്‍..!
ഒരു കട പോലും തുറന്നിട്ടില്ല.
അവരവരുടെ വീടുകളില്‍ എല്ലാവര്‍ക്കും ക്രിസ്തുമസ്സ്!

ജനം ടിവിയിലെ പ്രോഗ്രാമുകള്ളില്‍ അഭയം പ്രാപിച്ചിരിക്കുന്നു.
അടച്ചിട്ടിരിക്കുന്ന ഈ വീടുകളുടെയുള്ളില്‍ എന്താണാവോ നടക്കുക?

എല്ലാവരും ക്രിസ്തുമസ്സ് ആഘോഷിക്കുകയാവും..അല്ലേ?

കേരളത്തില്‍ ആയിരുന്നെങ്കില്‍..!
ആരെയെല്ലാം കാണാമായിരുന്നു!
അവിടുത്തെ ആഘോഷങ്ങളിന്നും എന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നു.

എന്റെ അനിയന്‍, അല്പം മുമ്പേ ഫോണില്‍ അവിടുത്തെ ഈ വര്‍ഷത്തെ പ്രോഗ്രാമുകളെപ്പറ്റി അറിയിച്ചു..
ഞാനെന്തു പറയുവാന്‍?
എല്ലാം കേട്ടു നെടുവീര്‍പ്പിടാം!

കാലം കഴിയുന്നു!
ക്രിസ്തുമസ്സുകള്‍ കൊഴിയുന്നു!
ആശംസകള്‍ നേരുന്നു..
എല്ലാ നല്ല മനസ്സിനും!

ജന്മദിനം

മുഖം നഷ്ടമായവരുടെ
പിറന്നാളുകളില്‍
മനസ്സു മരിച്ചവര്‍
കേക്കുകള്‍ മുറിച്ചു!

വാക്കുകള്‍ ഇല്ലാതായ
അതേ നിമിഷങ്ങളില്‍
അഭിപ്രായങ്ങളുടെ
ചിതകളും കെട്ടടങ്ങി!

കവികള്‍ ജനിക്കുന്നതിനും മുമ്പ്


കവികള്‍ ജനിക്കുന്നതിനും മുമ്പ്
കാവ്യങ്ങളിവിടെ നിലനിന്നിരുന്നു..!
കര്‍മ്മം കാവ്യാത്മകമാവുന്നതിനും
മുമ്പായി ജീവാത്ത്മാവുകള്‍
ഈ ഭൂമിയില്‍ വിന്യസിച്ചിരുന്നു.!
കള്ളം പറയുന്നവനുണ്ടെല്ലായിടത്തും..
അതില്‍ കവിയും പെടും
മന്ത്രം ജപിക്കുന്ന തന്ത്രിയും പെടും
നടനും പെടും നരനും പെടും..!
നാരദ്യം മറന്നുപോയ
നാരദനും പെടും..!

കേരളം വളരുന്നു..!

ലിവര്‍പൂളില്‍ ചില അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങുവാനായി ഞാനിന്ന് കുടുംബസമേതം
പോയിരുന്നു. അവിടുത്തെ തെരുവുകളിലൂടെ നടന്നപ്പോള്‍ കുറെ അക്ഷരങ്ങള്‍
എന്നെ അറിയാതെ അവിടെ പിടിച്ചു നിര്‍ത്തി. കാരണം ഞാനവയെ ഒരിക്കലും അവിടെ പ്രതീക്ഷിച്ചിരുന്നില്ല.!






അങ്ങിനയാണ് കാര്യങ്ങള്‍ അല്ലേ..?
ഇതൊരു മലയാളിയുടെ കടയാവണം..!
കൊള്ളാം..!






മലയാളികള്‍ വളരട്ടേ..കേരളം വളരട്ടേ..!



ഇതിന്റെയെല്ലാം തൊട്ടടുത്തായുള്ള ഒരു ചൈനാ ടൌണിന്റെ കവാടത്തിന്റെ ചിത്രമാണ് താഴെക്കാണുന്നത്.






അവസാനം വീട്ടിലേക്കു പോകുന്ന വഴിയില്‍, പണ്ടെങ്ങോ സ്കൂളില്‍ കേട്ടിരുന്ന ഒരു കവിത എനിക്കോര്‍മ്മ വന്നു.

“കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ..
കേറിയും കടന്നും..“

ഇതാരാണെഴുതിയതെന്നും ഇതിന്റെ ബാക്കിയെന്താണെന്നും ആര്‍ക്കെങ്കിലും അറിയാമോ..?

കള്ളന്മാരില്‍ നിന്നും ചതിയന്മാരിലേക്കുള്ള ദൂരം


കള്ളന്മാരില്‍ നിന്നും
ചതിയന്മാരിലേക്കിന്ന്
അറുപത്തിയൊന്നിന്റെ
ആക്രാന്തത്തിളക്കം!

അടിയാന്റെ കയ്യിലിന്നും
വളയാണു ചങ്ങല..!
പണമില്ലാത്തവനെല്ലാം
പെരുവഴിയില്‍ മയങ്ങാം!

ഭരിക്കുന്നോന്റെ മോന്തായം
മരിക്കുവോളം മാറില്ല..!
വെള്ളക്കാരായി മാറുന്നു
ഭരണം കിട്ടും നാട്ടുകാര്‍..!

നരകത്തിന്റെ അടിയിലെ സ്വര്‍ഗ്ഗം

പണം വെറും
പിണമാണെന്ന്
പറഞ്ഞവനെ
നാട്ടുകാര്‍ പിടികൂടി!
എന്നിട്ട്,
പൊതിരെ തല്ലി!

നരകത്തിന്റെയും
അടിയിലാണ്
സ്വര്‍ഗ്ഗമെന്നു
പറഞ്ഞവനെയവര്‍
തല്ലാതെ
വെറുതെവിട്ടു!

അവനാകട്ടെ
മത നേതാക്കളോടും
രാഷ്ട്രീയക്കാരോടും
സംഘംചേര്‍ന്ന്
ജനത്തെപ്പിടിച്ച്
കുഴികളിലേക്ക് തള്ളി!

സൌഹൃദ ദിന ആശംസകള്‍

Friendship Day Graphics





മനസ്സിനു കുളിരേകും
നമ്മുടെയീ ചങ്ങാത്തം
ഇണക്കവും പിണക്കവും
മധുരമീ ജീവിതം
പങ്കുവക്കാം ചിന്തകള്‍
ഇന്നുമെന്നും നമുക്ക്..
നേരുന്നു നന്മകള്‍
ഈ സൌഹൃദ ദിനത്തില്‍



എല്ലാ ബൂലോക നിവാസികള്‍ക്കും എന്റെ ആശംസകള്‍.

കാവല്‍ക്കാരായ അക്ഷരങ്ങള്‍

02102005(005)

നിറമുള്ള അക്ഷരങ്ങള്‍
വര്‍ണ്ണത്തില്‍ കാ‍ണുന്ന
സ്വപ്നങ്ങളെപ്പോലെയാണ്..!
ഫ്രിഡ്ജിന്റെ വാതിലില്‍
അവരൊട്ടിയിരുന്നു.
ഉള്ളില്‍ ശീതീകരിച്ചിരുന്ന
വാക്കുകള്‍ക്കും സ്വപ്നങ്ങള്‍ക്കും
വാതിലിന്‍ പുറത്തവര്‍
കാവലിരുന്നു...!

നാടു നന്നാകില്ല!


നന്നാകില്ലൊരു നാടും
നരനൊരു നരിയാകുമ്പോള്‍,
നന്മയെങ്ങിനെ വിളയും
നരഭോജികളുടെ നാട്ടില്‍..?


ചിത്രം:ദീപിക

മഞ്ഞുപോലെ ഒരു സ്വപ്നം(ടെലി ഫിലിം ഗാനം)




മഞ്ഞുപോലെ ഒരു സ്വപ്നം- ടെലി ഫിലിം.
സംവിധാനം- ജയറാം
കഥ,തിരക്കഥ,ഗാനരചന-ജയിംസ് ബ്രൈറ്റ്
സംഗീതം,ആലാപനം- ജോസഫ് തോമസ്സ്(ജോ)

പൊന്‍ കിളി എന്തിനു കരയുന്നു..?


ഒരുനാളില്‍
രാവിലെ ഞാന്‍
ഉറങ്ങിയുണര്‍ന്നു
നോക്കുമ്പോള്‍
എന്റെ മനസ്സിന്‍
മുറ്റത്തിന്‍
തിരുമുറ്റ
ത്തൊരുകിളി..!


ആ കിളിയോ
പൊന്‍ കിളിയതാ
ഉറക്കെ, ഉറക്കെ
കരയുന്നു..!
എന്റെ മനസ്സിന്‍
ഉള്ളിലേതോ
മുറിവു വിങ്ങി
തേങ്ങുന്നു..!


എന്താ കിളി
പൊന്‍ കിളി നീ
ഉറക്കെ ഉറക്കെ
കരയുന്നെ..?
എന്റെയുള്ളിന്‍
ഉള്ളിന്റെ
കഥനം നീ
അറിയുന്നോ..?


എന്നാങ്ങള,
പൊന്നാങ്ങള
തിരികെ മടങ്ങി
വന്നീല..!
ഏഴു കടലും
താണ്ടിയേതോ
മുത്തെടുക്കാ‍ന്‍
പോയവന്‍..!

ബൂലോക ഉല്‍പ്പത്തി


ദൈവം ബൂലോകത്തിനെ ഒരു കുന്നിന്റെ രൂപത്തില്‍ ഉണ്ടാക്കിയതിനു ശേഷം ഉറങ്ങുവാന്‍ പോയി.
പിറ്റേന്നു രാവിലെ ആ കുന്ന് മൊട്ടയാണെന്നു ദൈവം കണ്ടു..!
അവിടെ ഏകാന്തതയും വിരഹവും വിളയാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയ ദൈവം അഞ്ജലി ഓള്‍ഡ് ലിപി, യൂണി കോഡ്,
വരമൊഴി, ഇളമൊഴി തുടങ്ങിയ മാരികളെയും മന്ത്രങ്ങളെയും ആ കുന്നിലേക്ക് അഴിച്ചുവിട്ടു..!
എന്നിട്ട് വീണ്ടും ദൈവം പോയിക്കിടന്ന് നല്ലതുപോലെ ഉറങ്ങി!
കുന്നില്‍ കുഞ്ഞു,കുഞ്ഞു ബോഗുകള്‍ മുളച്ചുവരുന്ന കാഴ്ച്ച കണ്ട് പിറ്റേന്ന് ദൈവത്തിന്റെ മനസ്സു കുളിര്‍ത്തു.
ബ്ലോഗുകളുടെ ഉടമസ്ഥാവകാശം അന്നുതന്നെ ദൈവം മനുഷ്യര്‍ക്കു കൈമാറുകയും ചെയ്തു!

******************************************************************************
അങ്ങിനെയാണത്രേ ബ്ലോഗുകള്‍ ഉണ്ടായത്! പിന്നീട് എന്തൊക്കെയാണു സംഭവിച്ചു കൊണ്ടിരിക്കുന്നെന്ന് അറിയുവാന്‍ ദിവസവും മൂന്നു നേരം വീതം ബ്ലോഗുകള്‍ വായിക്കുക!
മലയാളം കമ്പ്യൂട്ടര്‍ ലിപികള്‍ വികസിപ്പിച്ചെടുത്തവര്‍ ദയവുചെയ്ത് ക്ഷമിക്കണം(ദൈവം നിങ്ങളിലൂടെ പ്രവര്‍ത്തിച്ചുവെന്നു കരുതുക)

സത്യം പറഞ്ഞവനെ കൊന്നു..!


സത്യം പറഞ്ഞോനെ
കൊന്നതിന്‍
പിറ്റേന്നോ,
കള്ളം പറഞ്ഞവന്‍
രാജാവായി!

പാതകം ധാരാളം
മഴപോലെ
പെയ്തപ്പോള്‍
പാതി കുടിച്ചോനോ
മന്ത്രിയായി!

ആനപ്പശു


കാശില്ലാത്തവന്‍
അശു!
കാശുള്ളവനോ
പശു!
അശുവിനു
കാശുണ്ടായാല്‍
അവനും പശു,
ആനപ്പശു!

മനസ്സ്


മനസ്സെന്നും
മന്ത്രിക്കുന്നു
മധുരമെന്നും
മത്തേകുന്നു!

കദനമെന്നും
കരയിക്കുന്നു
കാമിനിയെ
കാമിക്കുന്നു!

സുന്ദരി കരയുന്നു..!


സുന്ദരി കരഞ്ഞു..!
മനസ്സു തേങ്ങി കരഞ്ഞു!
കരയുമ്പോളവളില്‍
ശാകുന്തളം വിരിയും പോലും!
ആസ്വാദക ചെങ്ങാതിമാര്‍
കവിതകള്‍ രചിച്ചു!

കണ്ണുനീര്‍ത്തുള്ളികള്‍
മുത്തുമണികളാണത്രേ!
കരയുന്ന സുന്ദരികളില്‍
കവിതയുണ്ടു പോലും!
ശാകുന്തളങ്ങളെല്ലാം
അങ്ങിനെയുണ്ടായി!

അമ്മയെനിക്കു തരുന്നത്..!


അമ്മയെനിക്ക്
എന്തെല്ലാമോ
തിന്നുവാനും
കുടിക്കുവാനും
എന്നുമെന്നും
തരുന്നു.
അതു ഞാന്‍
കഴിക്കാഞ്ഞെന്നാല്‍,
അവര്‍ക്കു
ദേഷ്യം വരുന്നു!
എന്തിനാണവര്‍ക്കു
ദേഷ്യം വരുന്നത്?
എനിക്കൊന്നും
മനസ്സിലാവുന്നില്ല!
കാര്യമെന്താണെന്ന്
അറിയുമോ..?
ഞാനിന്നും എന്റെ
പിതാവിനൊപ്പം
വലുതായിട്ടില്ല പോലും..!

ശ്രീശാന്ത് പറയുന്നതു കേള്‍ക്കുക.

തെറ്റുകുറ്റങ്ങള്‍ ഇല്ലാത്തവരുണ്ടോ?
ഇല്ല.
ശ്രീശാന്ത് ഒരു മലയാളി ആണല്ലോ?
അതെ.
ഒരു കുഞ്ഞു പയ്യന്റെ അറിവുകേടുകളെന്നുകരുതി അവന്റെ തെറ്റുകള്‍ നാം പൊറുക്കണം.

ശ്രീശാന്തിനെ അടിച്ചതില്‍ മറ്റു മാലോകരൊപ്പം നിങ്ങളൊരു മലയാളിയാണെങ്കില്‍ നിങ്ങളും പ്രതികരിക്കുക!

ഇതു വായിക്കുക(ക്ലിക്ക്)



ഈ വീഡിയോ കാണുക.

ഉറക്കം


ഉറക്കം എന്നും
ഉറങ്ങാത്ത
കണ്ണുകളിലെത്തും.
പ്രേമമെന്നും
വിതുമ്പുന്ന
മാനസങ്ങളില്‍
നിന്നൊഴുകും!
എന്നാല്‍
നാം തമ്മില്‍
ചേരുമ്പോളെല്ലാം
എവിടെ നിന്നോ
ഒരു കാവ്യം
നമ്മില്‍ നിറയും!

എന്തിനീ ബ്ലോഗ് ശില്പ്പശാലകള്‍?

പണ്ട്..ഞങ്ങളുടെ കോളേജിലുണ്ടായിരുന്ന(ആലപ്പുഴ മെഡിക്കല്‍ കോളേജ്) ഒരു മിടുക്കനായ എഴുത്തുകാരന്‍ ചെങ്ങാതിയുമായി ഞാനിന്ന് ഫോണില്‍ സംസാരിച്ചു. വളരെ നല്ല ഒരു ഡോക്ടറായി നാട്ടില്‍ ഇന്നയാള്‍ ജീവിക്കുന്നു. സംസാരത്തിനിടെ ഉരുത്തിരിഞ്ഞു വന്ന കാര്യങ്ങള്‍ ഇവിടെ ഞാന്‍ എഴുതുന്നു.

* ഓര്‍ക്കട്ടിനെപ്പറ്റി അദ്ദേഹം അറിയുന്നത് ഒരാഴ്ച മുമ്പു മാത്രമാണ്.
* മലയാളത്തില്‍ എഴുതാന്‍ കഴിയുന്നത് വളരെ ശ്രമകരമായ കാര്യമാണ്, അതിന് ഒരുപാട് പരിശ്രമം വേണം.
* എങ്ങിനെ മലയാളത്തില്‍ ബ്ലോഗുണ്ടാക്കാം, എങ്ങിനെ മലയാളത്തില്‍ എഴുതാം എന്നുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നു.
* ഫോണില്‍ സംസാരിച്ച കാര്യങ്ങള്‍ വ്യക്തമായി ഒരു ഇ മെയിലിലൂടെ അറിയിക്കണം.
* പറഞ്ഞു കേട്ടിടത്തോളം ഇതെല്ലാം വലിയ പണിയാണെന്നു തോന്നുന്നു(എന്നിരുന്നാലും ശ്രമിക്കാം).

ഇതെല്ലാമായിരുന്നു ആ ഫോണ്‍ സംസാരത്തിന്റെ സാരാംശം. അദ്ദേഹം ഇന്റെര്‍നെറ്റുമായി സംവദിക്കാന്‍ തുടങ്ങിയിട്ട് വളരെക്കുറച്ചു നാളേ ആയിട്ടുള്ളു! ഇതാണോ കേരളത്തിലെ മിക്ക ആളുകളുടെയും സ്ഥിതി?

ഈ അവസ്ഥയില്‍ എന്താണീ ബ്ലോഗു ശില്‍പ്പശാലകളുടെ പ്രസക്തി..?
നിങ്ങള്‍ തന്നെ തീരുമാനിക്കുക.

ബ്ലോഗ് അക്കാദമിയും ഇന്‍ഡ്യന്‍ പ്രിമീയര്‍ ലീഗും


ബ്ലോഗ് അക്കാദമിയെപ്പറ്റി എന്തിനു നാം വ്യാകുലപ്പെടണം?
അത് അതിന്റെ വഴിയെ പൊയ്ക്കോട്ടെ.
കേരള ഫിലിം അക്കാദമിയാണോ നമ്മളെ സിനിമ കാണാന്‍ പര്യാപ്തരാക്കുന്നത്?
അല്ല..പിന്നെ എന്താണു പ്രശ്നം?

ചിലര്‍ക്കു ചിലതിനോടുള്ള അഭിപ്രായം ചിലര്‍ക്കു സ്വീകാര്യമാവില്ല.
ലോകത്ത് ഒരിക്കലും ഏകാഭിപ്രായമായുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.
നല്ല ബ്ലോഗറന്മാര്‍ നമുക്കുണ്ടാകണം. അതിനാര്‍ക്കും എതിരുണ്ടാകില്ലല്ലോ?

ഇനി എഴുതാന്‍ കഴിയാത്ത ആളുകളുണ്ടെങ്കില്‍ അവര്‍ക്ക് എഴുതാന്‍ കഴിയട്ടെ.
കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പുരോഗമിക്കട്ടെ.
ഒന്നും ഒരാള്‍ക്കും ഒരിക്കലും കുത്തകയായി വയ്ക്കാന്‍ പറ്റുന്നതല്ലാത്തിടത്തോളം കാലം
ഒന്നിനെപ്പറ്റിയും ആരും സങ്കടപ്പെടാതിരിക്കുക.
മലയാളികള്‍ എന്നും കുത്തകകള്‍ക്കെതിരാണ്!

സമയം ആരും കളയരുത്. ഇപ്പറയുന്ന ഞാനും!
നല്ല ഒരു കാര്യം ഇപ്പോള്‍ നടക്കുന്നുണ്ട്.
ഇന്‍ഡ്യന്‍ പ്രിമീയര്‍ ലീഗ്..!
നമുക്കെല്ലാം പോയി ഇന്‍ഡ്യന്‍ പ്രിമീയര്‍ ലീഗ് കാണാം.
ചെന്നൈ സൂപ്പര്‍ കിങ്സിനെ സപ്പോര്‍ട്ടു ചെയ്യാം!

കല്‍ക്കട്ട ഐ പി എല്‍ ടീം

സ്വപ്നങ്ങള്‍ ഉറങ്ങാറില്ല!


സ്വപ്നങ്ങള്‍ തീര്‍ച്ചയായും
സഹതാപം അര്‍ഹിക്കുന്നു!
എന്താണതിന്റെ കാര്യം?
അവരുറങ്ങാറില്ലപോലും!

എങ്ങിനെയവരുറങ്ങും?
ഒരിടത്തു ജീവാത്മാക്കള്‍
ഉണരുമ്പോള്‍,മറിടത്തു
മറ്റുള്ളവര്‍ ഉറങ്ങില്ലേ?

പ്രപഞ്ച രഹസ്യങ്ങള്‍



ഈ പ്രപഞ്ചത്തില്‍ നമ്മളെപ്പോലെയുള്ള ആളുകള്‍ താമസിക്കുന്ന 100,000-ഓളം ഗ്രഹങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.
അവരുടെ ടെക്നോളജിപരമായ വളര്‍ച്ച നമ്മെക്കാളും 50,000 വര്‍ഷം മുമ്പായിരിക്കുമ്പോലും!

ഇവിടെ വായിക്കുക(ക്ലിക്ക്)


നാസ പുതിയ വെബ്സൈറ്റു തുടങ്ങി.സ്പേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഇവിടെ കിട്ടും.

നാസയുടെ പുതിയ വെബ്സൈറ്റ്(ക്ലിക്ക്)


മനുഷ്യന്മാര്‍ നമ്മുടെ ഭൂമിക്കുചുറ്റും നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങളുടെ ചിത്രങ്ങള്‍(ക്ലിക്ക്)

ടോപ്പ് എന്‍ഡ് ക്യാമറകള്‍



ഇന്നു ലോകത്തു നിലവിലുള്ള സൂപ്പര്‍ ക്യാമറകള്‍


ഇവിടെ ക്ലിക്കു ചെയ്യുക

ജര്‍മ്മന്‍ റെസ്റ്റോറന്റ്, ചൈനീസ് ആശുപത്രി

ഈ ജര്‍മ്മന്‍ റെസ്റ്റോറന്റിന് ഒരുപ്രത്യേകതയുണ്ട്.


ഇവിടെ വായിക്കുക.



ഈ ചൈനീസ് ആശുപത്രിയില്‍ രസകരമായ ഒരുകാര്യം
നിങ്ങള്‍ക്കു കാണാം.


ഇവിടെ കാണുക

ചൈനീസ് ഒളിംബിക് ടോര്‍ച്ചിന്റെ കഥ




ഇന്നുവരെയുണ്ടായിട്ടുള്ള ഒളിമ്പിക്സുകളുടെ ചരിത്രത്തില്‍ ഇന്നോളം ചൈനീസ് ഒളിമ്പിക്സ് ടോര്‍ച്ചിനുണ്ടായ അത്രയും ഗതികേട്
ഒരൊളിമ്പിക് ടോര്‍ച്ചിനും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.
ലെനോവോ എന്ന കമ്പനിയാണ് ഈ ടോര്‍ച്ച് ഡിസൈന്‍ ചെയ്തത്. 5000 വര്‍ഷത്തെ ചൈനീസ് പാരമ്പര്യം അടങ്ങിയിരിക്കുന്ന
അതിന്റെ അണിയറ രഹസ്യങ്ങള്‍ അറിയണമെന്നുണ്ടോ?

ഇവിടെ അമര്‍ത്തുക

മഞ്ഞുകൊട്ടാരങ്ങള്‍


മഞ്ഞു കൊണ്ടു പണിയുന്ന കൊട്ടാരങ്ങള്‍ ഒരുതരത്തില്‍ ചിന്തിച്ചാല്‍
ചിത്രശലഭങ്ങളെപ്പോലെയാണ്. അവയുടെ ആയുസ്സ് വളരെക്കുറച്ചുമാത്രം.
എന്നാല്‍ അവ വീണ്ടും നിര്‍മ്മിക്കപ്പെടാറുണ്ട്.

ലോകത്തു പണിതീര്‍ക്കപ്പെട്ട മഞ്ഞു കൊട്ടാരങ്ങളുടെ അപൂര്‍വ ചിത്രങ്ങള്‍ കാണുവാന്‍


ഇവിടെ അമര്‍ത്തുക

144 രാജ്യങ്ങളിലെ ബിയറിന്റെ വില..!





144 രാജ്യങ്ങളിലെ ബിയറിന്റെ വില അറിയണമെന്നുണ്ടോ..?

ഉണ്ടെങ്കില്‍ ഇവിടെ അമര്‍ത്തുക!

സൂപ്പര്‍ ഫാസ്റ്റ് ഇന്റെര്‍നെറ്റ്


ഇന്റെര്‍നെറ്റ് ഇന്നും കേരളത്തില്‍ വലിയ കാര്യമൊന്നുമല്ല.
ഇന്റെര്‍നെറ്റ് ആവശ്യമുള്ള ഒരു കാര്യമാണെന്ന് അധികമാരും
അവിടെ കരുതുന്നില്ല.
എത്ര നാളുകള്‍ വേണ്ടിവരും ഈ അവസ്ഥയ്ക്കൊരു മാറ്റം വരുവാന്‍?

അതെന്തുമായിക്കോട്ടെ ഇന്റെര്‍നെറ്റ് ഇതാ മാറിക്കൊണ്ടിരിക്കുന്നു.



ഇവിടെ വായിക്കുക(മലയാളത്തിലല്ല ഈ ലിങ്ക്..!)

അവസാനത്തെ വണ്ടി


ഞാനിന്നുണര്‍ന്നപ്പോള്‍
അവസാനത്തെ വണ്ടിയും
പൊയ്ക്കഴിഞ്ഞിരുന്നു!
എനിക്കു ബോധം വീണപ്പോള്‍
അവസാനത്തെ അത്താഴവും
ഭക്ഷിച്ചു കഴിഞ്ഞിരുന്നു!

ജീവിതം അവശേഷിക്കുന്നു
അത്താഴങ്ങളെപ്പോലെ!
നമ്മളവയെ ഭക്ഷിക്കുമോ?
അതോ അവ നമ്മളെയാണോ
ഭക്ഷിക്കുവാന്‍ പോകുന്നത്..?

മടക്കുന്ന മാസിക



അറുപതുകള്‍ മുതലേ അമേരിക്കയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു മാസികയാണിത്.
നിവര്‍ത്തിവച്ചു വായിക്കുമ്പോഴും മടക്കി വായിക്കുമ്പോഴും വ്യത്യസ്ഥങ്ങളായ ചിത്രങ്ങളും
ആശയങ്ങളും സമ്മാനിക്കുന്നുവെന്നതാണ് ഈ മാസികകളുടെ പ്രത്യേകത.
അവയുടെ ഇന്ററാക്ടീവ് രൂപങ്ങള്‍ നിങ്ങള്‍ക്ക് താഴെക്കാണുന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ കാണാം.
മാസിക മടക്കുന്ന രീതി ആദ്യം തന്നെ അവിടെ പറയുന്നുണ്ട്.


മടക്കുന്ന മാസിക

മികച്ച 100 ഏപ്രില്‍ ഫൂള്‍ കഥകള്‍


ജാഗ്രത..ഏപ്രില്‍ ഒന്ന് ഇതാ എത്തി അഥവാ എത്തുവാന്‍ പോകുന്നു.
നമ്മളൊക്കെ ചിലപ്പോള്‍ ഈ ദിവസത്തില്‍ കബളിപ്പിക്കപ്പെട്ടിരിക്കാം..!
എനിക്കു ചില അബദ്ധങ്ങള്‍ ഈ ദിവസത്തില്‍ പറ്റിയിട്ടുണ്ട്.
എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഏപ്രില്‍ ഫൂള്‍ കഥകള്‍
ഏതൊക്കെയാണെന്നറിയാന്‍ താഴെക്കാണുന്ന ലിങ്കില്‍ അമര്‍ത്തുക.



മികച്ച 100 ഏപ്രില്‍ ഫൂ‍ള്‍ കഥകള്‍


1957 ബിബിസി

ഏപ്രില്‍ ഫൂള്‍ ദിനം എങ്ങിനെ ഉണ്ടായി?
ഇവിടെ വായിക്കുക

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടുന്ന 101 വെബ്സൈറ്റുകള്‍



ഒരുപക്ഷേ ഈ വെബ്സൈറ്റുകള്‍ നിങ്ങള്‍ക്കും ആവശ്യമുണ്ടാകും.
താഴെക്കാണുന്ന ലിങ്കില്‍ അമര്‍ത്തുക.


നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടുന്ന 101 വെബ്സൈറ്റുകള്‍

സ്വപ്നം, യക്ഷി, പൂക്കള്‍, നന്മ..!


സ്വപ്നങ്ങളില്ലാതിരുന്നെങ്കില്‍
മനസ്സുകള്‍ക്ക് മരിക്കേണ്ടുന്ന
ആവശ്യം വരില്ലായിരിക്കാം..!
പുഷ്പങ്ങളിവിടെയില്ലാതിരുന്നെങ്കില്‍
യക്ഷികള്‍ക്കൊരിക്കലും
ഇലഞ്ഞിഗന്ധം ഉണ്ടാകുമായിരുന്നില്ല!

സ്നേഹം ചന്തയില്‍ കിട്ടുന്നില്ല,
തലച്ചോറിലൊരിക്കലും ഭൂകമ്പവുമില്ല!
നാടിനു ഭ്രാന്തു പിടിച്ചാലും,
നാട്ടാരിളകിമറിഞ്ഞെന്നാലും,
നല്ല മനസ്സുകളില്ലാഞ്ഞെന്നാല്‍
നന്മയെ നമുക്കു കാണാന്‍ കഴിയുമോ?

യു.കെ ബ്ലോഗേഴ്സ്

എത്ര മലയാളം ബ്ലോഗര്‍മാര്‍ യു.കെ യില്‍ നിന്നുമുണ്ട്?
അതോ ഇവിടെനിന്നും അധികം ബ്ലോഗേഴ്സ് ഇല്ല എന്നുള്ളതാണോ
സത്യം?
ഇംഗ്ലീഷില്‍ ബ്ലോഗു ചെയ്യുന്നവര്‍ കുറേപ്പേരുണ്ടെന്നറിയാം
എന്നാല്‍ മലയാളം ബ്ലോഗറന്മാരെപ്പറ്റി അറിയുവാന്‍ ആഗ്രഹിക്കുന്നു.

നൊമ്പരം

മനസ്സിനു മുറിവേറ്റു
നൊമ്പരം..
കനവിലൊരു
കനലെരിഞ്ഞു
നൊമ്പരം..!
മുറിവിലൊരു
മുനകൊണ്ടു..
നൊമ്പരം..
മനസ്സറിയാതെ
നീയെന്നോട്
നീയെന്നെ
അറിയില്ലയെന്നു
പറഞ്ഞതും
എനിക്കു നൊമ്പരം..

മഞ്ഞുപോലെ ഒരു സ്വപ്നം

മഞ്ഞുപോലെ ഒരു സ്വപ്നം
മനസ്സിലെങ്ങോ ഒരു ദുഃഖം!
മലരായ് മധുവായ് മാറിടാനായ്
മനസ്സിലെങ്ങോ ഒരു മോഹം..
മനസ്സിലെങ്ങോ ഒരു മോഹം
(മഞ്ഞുപോലെ...)


സ്വപ്നത്തിലന്നൊരു സന്ധ്യയില്‍
കണ്ടു ഞാന്‍ നിന്നെ ഒരു നാളില്‍
മോഹങ്ങള്‍ പൂവിട്ട വേളയില്‍
ആത്മാവിന്‍ ദാഹമായ് നീ..
(മഞ്ഞുപോലെ..)


എന്നോടു ചൊല്ലാതെ പോയിടുമോ നീ
എന്‍ മാനസ്സത്തില്‍ നിന്നെവിടേക്കോ?
സ്വപ്നങ്ങള്‍ക്കേകിയ വര്‍ണ്ണങ്ങളെല്ലാം
മാഞ്ഞൊരോര്‍മ്മയായ് മാറിടുമോ..?
(മഞ്ഞുപോലെ..)

(മഞ്ഞുപോലെ ഒരു സ്വപ്നം എന്ന ടെലിഫിലിമിലെ ഒരു ഗാനം)


മഞ്ഞുപോലെ ഒരു സ്വപ്നത്തിന്റെ ഷൂട്ടിംഗ് വേളയില്‍

ഈസ്റ്റര്‍ ആശംസകള്‍(ഗൂഗിള്‍)




മനസ്സ്


മനസ്സറിയാതെ
അന്നൊരിക്കല്‍
ഞാന്‍ നിന്നോട്
പറഞ്ഞെതെന്താണ്?

ബന്ധങ്ങളും പിന്നെ
മനസ്സുകള്‍ തമ്മിലുള്ള
ആകര്‍ഷണങ്ങളെയും പറ്റി
നാമെത്ര സ്വപ്നങ്ങള്‍ നെയ്തു?

നമുക്കു രണ്ടു പേര്‍ക്കും
അതോര്‍മ്മയുണ്ടാകണം,
അല്ലെങ്കില്‍ നാമതിനെ
മറക്കാതിരിക്കണം!

എനിക്കു നിന്നോടുള്ള
പ്രണയം സത്യമല്ലെന്നല്ല
പിന്നെയോ..? ഒരിക്കലും
അതൊരു മിഥ്യയല്ലെന്നുമല്ല!

തണുപ്പ്




തണുപ്പ് ഒരുതരം
അരപ്പു പോലെ
അരിച്ചരിച്ചുവന്നു.
തടാകം ഉറഞ്ഞു.
മീനുകളെല്ലാം
ചത്തുപോയി.
ചൂടും വെയിലും
ഇനിയെന്നുവരും?
ചൂണ്ടക്കടക്കാരന്‍
കടയടച്ച് ഉറങ്ങാന്‍
പോയിക്കഴിഞ്ഞിരുന്നു!

വിഷാദ മേഘങ്ങള്‍

കറുത്ത വാവിന്റെ
കരിമഷിയിരുട്ടും
കദനം പൊട്ടിക്കും
കതിനയാം വിങ്ങലും
ഒരു തുണിസഞ്ചിയില്‍
ചുമലില്‍ താങ്ങി
വിളിക്കാതെ
വിരുന്നുവന്ന
വിഷാദ മേഘങ്ങള്‍
നിസ്സഹായനായ
മനസ്സിനെ ഞെരിച്ചു
ശ്വാസം മുട്ടിച്ചു!
ഇടനെഞ്ചിന്റെ
ഭാരമകറ്റാന്‍
മനസ്സാഗ്രഹിച്ചെങ്കിലും
കരഞ്ഞൊഴിയാന്‍
മേഘങ്ങള്‍ കൂട്ടാക്കിയില്ല.

ചൂണ്ട

ജീവിതപ്പുഴ നിറഞ്ഞൊഴുകി.
അയാളുടെ ചൂണ്ടയിലന്നും
ദുഃഖങ്ങള്‍ മാത്രം
പതിവുപോലെ കുടുങ്ങി!


വിശന്നു വലഞ്ഞിരുന്ന
ഭാര്യയും കുഞ്ഞുങ്ങളും
അതു കറിവെച്ചു തിന്നു!
അയാളിരുന്ന് കരഞ്ഞു!

മഴയും മനസ്സും

മഴ പെയ്തൊഴിഞ്ഞപ്പോള്‍
മേഘങ്ങളെ
കാണാനേ കിട്ടിയില്ല!
ചക്രവാളങ്ങളുടെ
ശോണിമ
അങ്ങിനെയാണു
ഞാനറിഞ്ഞത്!

നീല നിറമുള്ള
ആകാശത്തിലെ
ഒരുപാടു
നക്ഷത്രങ്ങളെക്കുറിച്ച്
ഇന്നലെ
മാത്രമാണു
ഞാന്‍ ചിന്തിച്ചത്!

ഒരുകാര്യം
എനിക്കുറപ്പായി.
ജീവിതം ഒരു
പ്രതീക്ഷ മാത്രമാണ്.
നക്ഷത്രങ്ങളാണ്
അതിലെ സ്വപ്നങ്ങള്‍!